തിരുവനന്തപുരം: കേരള - തമിഴ്നാട് അതിര്‍ത്തിമേഖലകളിൽ മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശിയായ രഘു (48), പേയാട് സ്വദേശിയായ ശിവപ്രസാദ് (45)
എന്നിവരാണ് പിടിയിലായത്.
പളുകല്‍ പൊലിസ് ആണ് പ്രതികളെ പിടികൂടിയത്. പാറശാല പളുകല്‍, കന്നുമാമൂട്, കാരക്കോണം, മേഖലകളില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആണ് പ്രതികൾ മോഷണം നടത്തിയിരുന്നത്.
തമിഴ്നാട് പൊലിസിന്റെ രാത്രി കാല പട്രോളിംഗിനിടെ റോഡ് വശത്ത് ഇടവഴിയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് കണ്ട് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്നാട് - കേരളാ അതിര്‍ത്തി പ്രദേശമായ പാറശാല സ്റ്റേഷന് പരിധിയിലും പളുകല്‍ പൊലീസ് സ്റ്റേഷന് പരിധിയിലുമായി 14ലധികം കേസുകളിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. കേരള പൊലിസിനെയും തമിഴ്നാട് പൊലിസിനെയും ഒരുപോലെ വട്ടംചുറ്റിച്ച കേസുകളിലടക്കം ഇവർ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള - തമിഴ്നാട് അതിര്‍ത്തിയായ പ്രദേശങ്ങളില്‍ മോഷണം നടത്തിവരികയായിരുന്നു. പളുകല്‍ എസ്ഐ വില്സന്റഎ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു.